ചെന്നൈ: സ്കൂളിൽ നിന്ന് യാത്ര പോയ സംഘത്തിലെ നാല് വിദ്യാർഥിനികൾ കാവേരി നദിയിൽ മുങ്ങിമരിച്ചു. തമിഴ്നാട് കാരൂർ ജില്ലയിലെ മായനൂരിലാണ് സംഭവം. നാലുപേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തമിഴരസി, സോഫിയ, ഇനിയ, ലാവണ്യ എന്നീ വിദ്യാർഥികളാണ് മരിച്ചത്.പുതുക്കോട്ടൈ ജില്ലയിലെ വിരലിമലൈ ഗവ. മിഡിൽ സ്കൂൾ വിദ്യാർഥിനികളാണ് മരിച്ചത്. രണ്ട് പേർ ഏഴാം ക്ലാസിലും ഒരാൾ ആറിലും മറ്റൊരാൾ എട്ടിലുമാണ് പഠിച്ചിരുന്നത്. ട്രിച്ചിയിൽ നടക്കുന്ന ഫുട്ബാൾ മത്സരങ്ങളിൽ പങ്കെടുക്കാനായി പോയതായിരുന്നു സ്കൂളിൽ നിന്ന് 50ലേറെ വിദ്യാർഥിനികൾ.
മത്സരം കഴിഞ്ഞ് മടങ്ങിവരും വഴിയാണ് ഇവർ മായനൂരിൽ കാവേരി തീരത്ത് ഇറങ്ങിയത്.പുഴയിലിറങ്ങിയ ഒരു കുട്ടി ആദ്യം മുങ്ങിപ്പോവുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ മറ്റ് മൂന്ന് കുട്ടികളും പിന്നാലെ മുങ്ങിപ്പോയി. നാട്ടുകാരുടെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദ്യാർഥികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.