തിരുവനന്തപുരം; 3 ഡിവൈഎസ്പിമാർ ഉൾപ്പെടെ പൊലീസിൽ 10 പേരെക്കൂടി പിരിച്ചു വിടാൻ നടപടി തുടങ്ങി. കാരണം കാണിക്കൽ നോട്ടീസ് ഉടൻ നൽകും. തുടർനടപടികളും വേഗത്തിലാക്കും. പിരിച്ചു വിടേണ്ട 59 ഉദ്യോഗസ്ഥരുടെ പട്ടികയാണു ജില്ലാ പൊലീസ് മേധാവികളും സംസ്ഥാന സ്പെഷൽ ബ്രാഞ്ചും നൽകിയത്. ഇതിൽ 3 ഡിവൈഎസ്പിമാർ, 4 ഇൻസ്പെക്ടർമാർ, 3 എസ്ഐമാർ എന്നിവർക്കെതിരെയാണു നടപടി തുടങ്ങിയത്. പലരും ഇപ്പോൾ സേനയ്ക്കു പുറത്തുള്ള സ്പെഷൽ യൂണിറ്റുകളിലാണ്.
തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലകളിൽ ജോലി ചെയ്യുമ്പോൾ ഒന്നിലധികം കേസുകളിൽപ്പെടുകയും തുടർച്ചയായി അച്ചടക്കനടപടി നേരിടുകയും ചെയ്തവരാണ് പട്ടികയിലുള്ള 4 ഇൻസ്പെക്ടർമാരും. ഗുണ്ട, മണ്ണുമാഫിയ ബന്ധവും സ്പെഷൽ ബ്രാഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. സമാന കുറ്റമാണ് 3 ഡിവൈഎസ്പിമാരിലും കണ്ടെത്തിയത്. ക്രിമിനൽ കേസുകളിൽപ്പെട്ട പൊലീസുകാരുടെ പൂർണ്ണ പട്ടിക നൽകാൻ ജില്ലാ പൊലീസ് മേധാവികൾക്കു ഡിജിപി ഒരു മാസം കൂടി സമയം നൽകിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.