കോട്ടയം;പാലായിലെയും പരിസര പ്രദേശങ്ങളിലെയും കള്ളുഷാപ്പുകളിൽ വിദ്യാർത്ഥികളെത്തുന്നത് പതിവ് കാഴ്ച്ചയാകുന്നു. ആൺ – പെൺ വ്യത്യാസമില്ലാതെയാണ് വിദ്യാർത്ഥികൾ കൂട്ടത്തോടെ കള്ളുഷാപ്പുകളിൽ എത്തുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഭക്ഷണം കഴിക്കാനെന്ന പേരിൽ എത്തുന്ന സംഘങ്ങൾ ഷാപ്പിനുള്ളിലും പൊതുസ്ഥലങ്ങളിലും കള്ളുകുടി ആഘോഷമാക്കുകയും ചെയ്യുന്നു.
ആൺ-പെൺ വ്യത്യാസമില്ലാതെയാണ് ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളിൽ സ്കൂൾ, കോളേജ് വിദ്യാർഥികൾ എത്തുന്നത്. ഭരണങ്ങാനം ചൂണ്ടച്ചേരി ഭാഗങ്ങളിലുള്ള റോഡുവക്കിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകളിൽ സ്കൂൾ.കോളേജ് യൂണിഫോമ്ധരിച്ചു പോലും വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും മദ്യപിക്കാൻ എത്തുന്നത് പതിവ് കാഴ്ചയാകുന്നു. ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളിൽ ഭക്ഷണം കഴിക്കാനെന്ന പേരിൽ എത്തുന്നതോടൊപ്പം മദ്യപാനം നടത്തുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കള്ള് വാങ്ങി പൊതുറോഡിൽ നിന്ന് മദ്യപിക്കുന്നതും നിത്യകാഴ്ചയാണ്. കൂടുതലും ഇരുചക്രവാഹനങ്ങളിലും കാറിലും എത്തുന്നവരാണ്. മദ്യം നൽകുന്നതിന് സർക്കാർ വ്യക്തമായ പ്രായപരിധിയുള്ളപ്പോൾ സ്കൂൾ വിദ്യാർഥികൾ യൂണിഫോമിൽപോലും കള്ളുഷാപ്പിൽ എത്തി മദ്യപാനം നടത്തിയിട്ടും പോലീസും ബന്ധപ്പെട്ട അധികാരികളും കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരാതിയുണ്ട്.
വൈകുന്നേരങ്ങളിൽ കള്ളുഷാപ്പിൽ എത്തി ചില ഉദ്യോഗസ്ഥർ പടി വാങ്ങുന്നതല്ലാതെ. ഇതുസംബന്ധിച്ച് അന്വേഷണം നടത്താനോ കുറ്റക്കാരായ കള്ളുഷാപ്പ് ഉടമകൾക്കെതിരേ നടപടി സ്വീകരിക്കാനോ തയാറാകുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.