എല്ലാ മലയാളികൾക്കും ഓണാശംസകൾ, ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ ആഘോഷിക്കപ്പെടുന്ന വാർഷിക സാംസ്കാരിക ഉത്സവമാണ് ഓണം. പരമ്പരാഗതമായി, ഇത് കേരള സംസ്ഥാനം ആഘോഷിക്കുന്ന ഒരു വിളവെടുപ്പ് ഉത്സവമാണ്.
പല രീതിയിയിലും പല ഭാവത്തിലും ചെറുതും വലുതുമായി മലയാളികൾ അവരുടെ തനിമയും പ്രൗഢിയും വിളിച്ചോതി ഓണം ആഘോഷിക്കുന്നു. ഓണത്തോടു അനുബന്ധിച്ചു വിഭവങ്ങൾ ഒരുക്കി അതി സമൃദ്ധമായി ഓണസദ്യയും ഉണ്ടാകും.
അതായത് ആഡംബരപൂർണ്ണമായ വിരുന്നുകളില്ലാതെ ഒരു ഓണാഘോഷവും പൂർത്തിയാകില്ല, വിവിധതരം പാചക ആചാരങ്ങൾ പത്തുദിവസത്തെ ആഘോഷങ്ങളിൽ ചുറ്റുന്നു, ഇവ വീടുതോറും വ്യത്യാസപ്പെടാം.
പൂവിളിയും പൂക്കളവുമായി മലയാളികളും തിരുവോണം ആഘോഷിക്കുന്നു. നാട്ടുപച്ചക്കറികളും പൂക്കളും ഓണക്കോടിയും വാങ്ങാനുള്ള പാച്ചിലിൽ ആയിരുന്നു മിക്കവരും. കോവിഡ് നഷ്ടമാക്കിയ ആഘോഷങ്ങൾ പൂർവാധികം ശക്തിയോടെ തിരിച്ചുപിടിക്കുകയാണ് ഓരോരുത്തരും.
പ്രവാസിയുടെ ആഗ്രഹം കണ്ടറിഞ്ഞു വിപണികളും ഒരുങ്ങിയിരുന്നു. പൂക്കളും നിറങ്ങളും പുടവകളുമായി നിറപ്പകിട്ടാർന്ന ഒത്തുചേരൽ കൂടിയാണ് പ്രവാസികൾക്ക് ഇത്തവണ ഓണം. ഫ്‌ളാറ്റുകളുടെയും വില്ലകളുടെയും ഇത്തിരിവട്ടത്തിൽ നാട്ടുപൂക്കൾ കൊണ്ടുള്ള മനോഹരമായ പൂക്കളം മിക്ക പ്രവാസികളുടെയും വീടുകളിൽ കാണാം. അത്തം മുതൽ തിരുവോണം വരെ മുടങ്ങാതെ പൂക്കളം തീർക്കുന്നവരും തിരുവോണത്തിന് മാത്രം പൂക്കളമിടുന്നവരുമുണ്ട്. ഇന്ന് വ്യാഴാഴ്ച ആയതിനാൽ മിക്കവർക്കും ഓണം വീക്കെൻഡ് കളിൽ ആണ് അസ്സോസ്സിയേഷൻ ഓണപരിപാടികൾ സമാപിച്ചു കൊണ്ടിരിക്കുന്നു.
പരമ്പരാഗത ഓണസദ്യ - വാഴ ഇലയിൽ വിളമ്പുന്ന 20 മുതൽ 30 വരെ വിഭവങ്ങൾ അടങ്ങിയതാണ് ഈ വെജിറ്റേറിയൻ വിരുന്നു, ഇത് ഓനത്തിന്റെ ഏറ്റവും കേന്ദ്ര ഭാഗങ്ങളിൽ ഒന്നാണ്. ചോറിനൊപ്പം പ്രധാന വിഭവമായ ഈ വിരുന്നിൽ ധാരാളം തേങ്ങയോടുകൂടിയ പലതരം പയറും പച്ചക്കറികളും ഉൾപ്പെടുന്നു.
എല്ലാ മലയാളികൾക്കും രാഷ്‌ട്രപതി ദ്രൗപദി മുർമു ഓണാശംസ അറിയിച്ചു.
എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ.
ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു
എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു.
— President of India (@rashtrapatibhvn) September 8, 2022
വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്.
ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ
ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി:
ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ.
— Narendra Modi (@narendramodi) September 8, 2022
ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ:
കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെകേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.ഓണം മാനവികതയുടെ ഉത്സവമാണ്. സാഹോദര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ നല്ല നാളേയ്ക്കായി ഒത്തൊരുമിച്ചു നിൽക്കുമെന്ന സന്ദേശം പരസ്പരം പങ്കുവച്ച് ഇത്തവണത്തെ ഓണം നമുക്ക് ആഘോഷിക്കാം. നന്മയാൽ പ്രശോഭിതമായ പുതിയ പുലരിയെ ആഹ്ലാദപൂർവ്വം വരവേൽക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.#HappyOnam pic.twitter.com/E4YNXYRFE2
— CMO Kerala (@CMOKerala) September 8, 2022
സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്. തിരുമാൾ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു. പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ സബ്സ്ക്രൈബ് ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.