തിരുവനന്തപുരം: കെഎസ്ആർടിസി സർവീസുകളുടെ പുനഃക്രമീകരണം ജീവനക്കാർ ബഹിഷ്കരിച്ചതിനെ തുടർന്ന് കോർപറേഷനുണ്ടായ നഷ്ടം നികത്താൻ കെഎസ്ആർടിസി മാനേജ്മെന്റ് ഉത്തരവിറക്കി. 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി കെഎസ്ആർടിസി തിരിച്ചുപിടിക്കും. കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഓഫീസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2022 ജൂൺ 26ന് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിന് പാപ്പനംകോട്, വികാസ്ഭവൻ, സിറ്റി, പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയാണ് നടപടി. കൂടാതെ, പാപ്പനംകോട് ഡിപ്പോയിലെ എട്ട് കണ്ടക്ടർമാരിൽ നിന്ന് 1,35,000 രൂപ തിരിച്ചുപിടിക്കും. വികാസ് ഭവന് ഡിപ്പോയിലെ സര് വീസ് മുടങ്ങിയതിനെ തുടര് ന്ന് 13 ഡ്രൈവര് മാരില് നിന്നും 12 കണ്ടക്ടര് മാരില് നിന്നും 2,10,382 രൂപ പിരിച്ചെടുക്കും. സിറ്റി യൂണിറ്റിലെ 17 കണ്ടക്ടർമാരിൽ നിന്നും 11 ഡ്രൈവർമാരിൽ നിന്നും 2,74,050 രൂപയും പേരൂർക്കട ഡിപ്പോയിലെ 50 ജീവനക്കാരിൽ നിന്ന് 3,30,075 രൂപയും ഈടാക്കാനായിരുന്നു ഉത്തരവ്.
ഇതിനുപുറമെ, 2021 ജൂലൈ 12-ന് ഡ്യൂട്ടിക്ക് ഹാജരാകാത്ത പാറശ്ശാല ഡിപ്പോയിലെ എട്ട് ജീവനക്കാരിൽ നിന്ന് 40,277 രൂപ ഈടാക്കും. തുക എട്ട് ജീവനക്കാരിൽ നിന്ന് തുല്യമായി ഈടാക്കും.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.