കൊച്ചി: അന്താരാഷ്‌ട്ര വിപണിയിൽ 60 കോടി രൂപ വിലമതിക്കുന്ന 30 കിലോ മയക്ക് മരുന്ന് യാത്രക്കാരനിൽ നിന്ന് ഞായറാഴ്ച കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കസ്റ്റംസ് നാർക്കോട്ടിക് വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തലിൽ ഇത് മെതാക്വലോൺ, സെഡേറ്റീവ്-ഹിപ്നോട്ടിക് മരുന്നാണ്. പാലക്കാട് സ്വദേശി മുരളീധരൻ നായർ സിംബാബ്‌വെയിൽ നിന്ന് ദോഹ വഴി എത്തിയതായിരുന്നു യാത്രക്കാരൻ.
പിടികൂടിയ മരുന്ന് കൂടുതൽ പരിശോധനയ്ക്കായി സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഡൽഹിയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിൽ കയറുന്നതിന് മുമ്പ് ബാഗേജ് പരിശോധനയ്ക്കിടെയാണ് മുരളീധരൻ കുടുങ്ങിയത്. അത്യാധുനിക 3ഡി എംആർഐ സ്കാനിംഗ് മെഷീൻ ഉപയോഗിച്ച് സിയാലിന്റെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച ലഹരിവസ്തു കണ്ടെത്തിയത്.
പ്രതിയെ കസ്റ്റംസ് നാർക്കോട്ടിക് വിഭാഗത്തിന് കൈമാറി. മൂന്ന് മാസം മുമ്പ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 20 കോടി രൂപയുടെ ഹെറോയിനുമായി ടാൻസാനിയൻ സ്വദേശി മുഹമ്മദ് എന്ന കുയാംനോ (57) ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായിരുന്നു.
കേപ്ടൗണിൽ നിന്ന് ദുബായ് വഴി വിമാനത്തിൽ കൊച്ചിയിലെത്തിയപ്പോഴാണ് പിടിയിലായത്. സംഭവത്തിന് ശേഷം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നവരുടെ എണ്ണം വർധിച്ചതിനാൽ കൊച്ചി വിമാനത്താവളത്തിൽ ഡിആർഐ നിരീക്ഷണം ശക്തമാക്കിയിരുന്നു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.