മങ്കിപോക്സ് വ്യാപനം, ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 75 രാജ്യങ്ങളിൽ നിന്നായി 16,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. മങ്കിപോക്സ് വ്യാപനത്തിന്‍റെ ഫലമായി ഇതുവരെ അഞ്ച് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകാരോഗ്യ സംഘടന ഏറ്റവും ഉയർന്ന ജാഗ്രതാനിർദേശമാണ് മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ പുറപ്പെടുവിച്ചിരിക്കുന്നത്. വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയുടെ രണ്ടാമത്തെ യോഗത്തിനൊടുവിലാണ് പ്രഖ്യാപനമുണ്ടായത്.
🚨 BREAKING:
— World Health Organization (WHO) (@WHO) July 23, 2022
"For all of these reasons, I have decided that the global #monkeypox outbreak represents a public health emergency of international concern."-@DrTedros pic.twitter.com/qvmYX1ZBAL
1950-കളിൽ മധ്യ ആഫ്രിക്കയിലാണ് കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്. യുകെയിൽ ഇതുവരെ 2000-ത്തിലധികം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മങ്കിപോക്സിന് സാധ്യതയുള്ള ആളുകൾക്ക് - ചില സ്വവർഗ്ഗാനുരാഗികളും ബൈസെക്ഷ്വൽ പുരുഷന്മാരും അതുപോലെ ചില ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ ഉള്ളവർക്ക് വാക്സിൻ നൽകണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ഇതിനകം ശുപാർശ ചെയ്യുന്നു.
പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ് നിലവിൽ കേസുകൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും, പ്രത്യേകിച്ച് ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവർക്കിടയിലും, അവരുടെ ആരോഗ്യം, മനുഷ്യാവകാശങ്ങൾ, അന്തസ്സ് എന്നിവ സംരക്ഷിക്കുന്ന നടപടികൾ രാജ്യങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും WHO പറയുന്നു.
ലക്ഷണങ്ങൾ
പ്രാരംഭ ലക്ഷണങ്ങളിൽ സാധാരണയായി ഉയർന്ന പനി, ലിംഫ് ഗ്രന്ഥികളിലെ വീക്കം, ശരീരത്തിലെ കുമിളകൾ പോലെയുള്ള പാടുകൾ, ചിക്കൻപോക്‌സ് പോലുള്ള ചുണങ്ങു അല്ലെങ്കിൽ മുറിവുകൾ എന്നിവ ഉൾപ്പെടുന്നു. വായിലും ജനനേന്ദ്രിയത്തിലും ഇത്തരം ചുണങ്ങ് പാടുകൾ ഉണ്ടാകും. അതേസമയം മങ്കിപോക്സ് അണുബാധ നിലവിൽ അത്രത്തോളം ഗുരുതരമല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
മങ്കിപോക്സ് അല്ലെങ്കിൽ കുരങ്ങു പനി പടർന്നുപിടിക്കുന്നതിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തരംതിരിക്കണമോ എന്ന കാര്യത്തിൽ സമവായത്തിലെത്താൻ എമർജൻസി കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല എന്നിരുന്നാലും, രോഗവ്യാപനം ലോകമെമ്പാടും അതിവേഗം വ്യാപിച്ചിട്ടുണ്ടെന്നും ഇത് അന്താരാഷ്ട്രതലത്തിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യസംഘടന തീരുമാനിച്ചതായും
പുതിയ വ്യാപനരീതികളെ വളരെക്കുറച്ച് മാത്രമേ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് ഡോ ടെഡ്രോസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ, ആഗോളതലത്തിൽ മങ്കിപോക്സ് സാധ്യത മിതമായതാണെന്നും യൂറോപ്യൻ മേഖല ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും അപകടസാധ്യത കൂടുതലാണെന്നും WHO അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.