ദുബായില്‍ നാല് കുരങ്ങ് പനി കേസുകള്‍ കൂടി കണ്ടെത്തി; രോഗബാധിതരുടെ എണ്ണം എട്ടായി

ദുബായ്: മങ്കിപോക്‌സ് വൈറസ് ബാധയുടെ നാലു പുതിയ കേസുകള്‍ കൂടി രാജ്യത്ത് സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. 

രോഗ വ്യാപനം തടയുന്നതിന് വേണ്ടി പരിശോധനകള്‍ വ്യാപകമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസുകള്‍ വേഗത്തില്‍ കണ്ടെത്താനായതെന്ന് മന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ ജാഗ്രത പാലിക്കാന്‍ രാജ്യത്തെ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് യുഎഇ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

രോഗവ്യാപനം തടയുന്നതിനും രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുന്നതിനും സമ്പര്‍ക്ക രോഗികളെ ക്വാറന്റൈന്‍ ചെയ്യുന്നതിനുമുള്ള കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം മന്ത്രാലയം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദപ്പെടുന്നതുവരെ ആശുപത്രിയില്‍ കഴിയണമെന്നും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 21 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നുമാണ് നിര്‍ദേശം.

രോഗ ബാധിതരില്‍ നിന്ന് ശരീര ദ്രവത്തിലൂടെയും ശ്വാസത്തിലെ ഡ്രോപ്ലെറ്റുകളിലൂടെയും അവര്‍ ഉപയോഗിച്ച വസ്തുക്കളിലൂടെയും മറ്റുമാണ് പ്രധാനമായും കുരങ്ങുപനി മറ്റൊരാളിലേക്ക് പരക്കുന്നത്. മൃഗങ്ങളില്‍ നിന്ന് പരക്കുന്ന രോഗമായതിനാല്‍ അവയുമായുള്ള അടുത്ത സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. 

രോഗം പകരുന്നത് തടയാന്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുക, ഭക്ഷണം നന്നായി വേവിച്ച് കഴിക്കുക, രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്: രക്തവുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, ശരീര സ്രവങ്ങളിലൂടെയോ, രോഗബാധിതനായ മൃഗത്തിന്റെ ചർമ്മത്തിലോ കഫം ചർമ്മത്തിലോ ഉള്ള മുറിവുകൾ, അല്ലെങ്കിൽ രോഗബാധിതനായ മൃഗത്തിൽ നിന്ന് വേണ്ടത്ര പാകം ചെയ്ത മാംസം കഴിക്കുന്നത്.

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് (അപൂർവ്വമായി): ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കം, രോഗബാധിതനായ വ്യക്തിയുടെ ചർമ്മത്തിന് ക്ഷതം അല്ലെങ്കിൽ മലിനമായ വസ്തുക്കൾ.

ഇൻക്യുബേഷൻ കാലയളവ്

അണുബാധ മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത് വരെയുള്ള ഇടവേള സാധാരണയായി 6-13 ദിവസമാണ്, പക്ഷേ 5-21 ദിവസം വരെയാകാം.

അടയാളങ്ങളും ലക്ഷണങ്ങളും

പനി, ക്ഷീണം, തളര്‍ച്ച, ശരീരവേദന, തലവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പനി അനുഭവപ്പെട്ട് ഒരാഴ്ച കഴിയുന്നതോടെ മുഖത്തും കൈകളിലും മറ്റും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. സാധാരണ രണ്ടോ നാലോ ആഴ്ചകള്‍ക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും ചില കേസുകളില്‍ ഇത് മാരകമാകാറുമുണ്ട്. കുട്ടികളെയാണ് രോഗം വലിയ തോതില്‍ ബാധിക്കുന്നത്.

 Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ സബ്സ്ക്രൈബ് ചെയ്യാം.

Whats App👉 🔊JOIN | Facebook 👉 : 🔊JOIN

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !