കൊച്ചി: ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംഘടിപ്പിച്ച റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു.
മുതിർന്നയാളുടെ തോളിൽ ഇരുന്നു റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നത് കണ്ട കുട്ടിയുടെ മാതാപിതാക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ കൊച്ചിയിൽ ക്യാമ്പ് ചെയ്‌ത ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘം കുട്ടിയെയും പിതാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പള്ളുരുത്തിയിലാണ് അവരുടെ വസതി. കുട്ടിയെ കൗൺസിലിങ്ങിന് കൊണ്ടുപോകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കുട്ടിയുടെ കുടുംബത്തെ പള്ളുരുത്തിയിൽ കണ്ടെത്തി കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് സംഘം കൊച്ചിയിൽ ക്യാമ്പ് ചെയ്തിരുന്നെങ്കിലും വീട് പൂട്ടിയ നിലയിൽ കണ്ടെത്തിയതിനാൽ ആരെയും കസ്റ്റഡിയിൽ എടുക്കാനായില്ല. വെള്ളിയാഴ്ച രാത്രിയാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്.
തങ്ങൾ വിനോദയാത്രയിലാണെന്നും സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിനെ കുറിച്ച് അറിയില്ലെന്നും കുടുംബം മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പിതാവിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഒരുകൂട്ടം പിഎഫ്ഐ പ്രവർത്തകർ കുട്ടിയുടെ വീടിന് മുന്നിലെ റോഡിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.