സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (73) അന്തരിച്ചു

സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു.

അദ്ദേഹത്തിന് 73 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
മലയാളത്തിലും തമിഴിലുമായി ആയിരത്തിയഞ്ഞൂറിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന് കഴിഞ്ഞ ആഴ്ചയാണ് ഹരിവരാസനം പുരസ്കാരം ലഭിച്ചത്.  മികച്ച സംഗീത സംവിധായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.


സിനിമ, നാടകം, ലളിതസംഗീതം, ഭക്തിഗാനം തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം അവിസ്മരണീയമായ ഗാനങ്ങൾ അദ്ദേഹം തീർത്തു.  സംഗീത സംവിധാനം പോലെ ഗാനരചനയും ഒരുപോലെ വഴങ്ങിയ അദ്ദേഹം വിവിധ മേഖലകളിലായി ആയിരത്തിയഞ്ഞൂരിൽപ്പരം ഗാനങ്ങൾ ചിട്ടപ്പെടുത്തി.  ഒടുവിൽ രണ്ട് സിനിമകളുടെ സംവിധായകനുമായി.

1949ൽ ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി.  ദേവമ്മാളുടെയും മകനായി ജനിച്ചു.  ആദ്യ സിനിമ ജീസസിലെ ഓശാന...ഓശാന..കർത്താവിനോശാനാ..മിശിഹാ എന്ന ഗാനം അദ്ദേഹത്തെ പൊടുന്നനെ ശ്രദ്ധേയനാക്കി.  പിന്നീട് യേശുദാസ് സ്ഥാപിച്ച തരംഗിണി സ്റ്റുഡിയോയിൽ അദ്ദേഹം അവിസ്മരണീയമായ നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തി.  അതിൽ സ്വാമി സംഗീതം ആലപിക്കും താപസ ഗായനകനല്ലോ ഞാൻ എന്ന അയ്യപ്പഭക്തിഗാനത്തിന് വലിയ സ്വീകരണം ലഭിച്ചു.

അദ്ദേഹത്തിൻറെ പറയൂ നിൻ ഗാനത്തിൻ നുകരാത്ത തേനിൻറെ, എന്ന ലളിതസംഗീതവും പ്രശസ്തമാണ്.  എല്ലാ ദുഃഖവും തീർത്തുതരൂ എൻറയ്യാ, എൻ മനം പൊന്നമ്പലം..., കന്നിമല..പൊന്നുമല., മകര സംക്രമ ദീപം കാണാൻ തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളും മരണമില്ലാത്ത അയ്യപ്പഭക്തിഗാനങ്ങളാണ്.  ക്ലാസിക്കൽ നർത്തകിയും അധ്യാപികയുമായ ബി.  രാജശ്രീയാണ് ഭാര്യ.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !