ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം അസമീസ് കവിയായ നീല്‍മണി ഫൂക്കനും ഈ വര്‍ഷത്തെ പുരസ്കാരം കൊങ്കണീസ് സാഹിത്യകാരന് ദാമോദര്‍ മോസോയ്ക്കുമാണ് ലഭിച്ചത്.
ദാമോദര്‍ മോസോ ഗോവയിലെ പ്രമുഖ കഥാകൃത്താണ്. സൂദ്, കാര്മെലിന്, സുനാമി സിമോണ്‍, ഗാഥോണ്‍, സഗ്രാന്ന തുടങ്ങിയവയാണ് മൗസോയുടെ പ്രധാന കൃതികള്‍. 1983ല്‍ കാര്മെലിന് നോവലിന് സാഹിത്യ അക്കാദമി പുരസ്കാരവും സുനാമി സിമോണിന് 2011ല്‍ വിശ്വ കൊങ്കണി സാഹിത്യ പുരസ്കാരവും ലഭിച്ചിരുന്നു. സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫൂക്കന്റെ പ്രധാന കൃതികള്‍ സൂര്യ ഹേനു നമി ആഹെ ഈ നൊടിയേടി, ഗുലാപി ജാമൂര്‍ ലഗ്ന, കൊബി തുടങ്ങിയവയാണ്. 1990ല്‍ പത്മശ്രീ പുരസ്കാരവും 1981ല്‍ കൊബി സമാഹാരത്തിന് അസമീസ് സാഹിത്യ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.