പത്തനംതിട്ട : ശബരിമലയിൽ തിങ്കളാഴ്ച അയ്യപ്പനെ തൊഴാൻ ഭക്തരുടെ നല്ല തിരക്കനുഭവപ്പെട്ടു.
വൈകീട്ട് നട തുറക്കുന്നതിന് മുമ്പ് തന്നെ നടപ്പന്തൽ നിറഞ്ഞിരുന്നു. തിങ്കളാഴ്ച 40,695 പേർ ഓൺലൈനായി ബുക്ക് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ശബരിമലയിൽ 30,117 പേർ ദർശനം നടത്തി. ഈ മണ്ഡല കാലത്ത് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്
നടപ്പന്തൽ നിറഞ്ഞ ഭക്തരെ ഘട്ടംഘട്ടമായാണ് പതിനെട്ടാംപടിയിലേക്ക് കടത്തിവിട്ടത്. സോപാനത്തെ ഫ്‌ളൈഓവർ നിറഞ്ഞ് കാത്തിരിപ്പിനൊടുവിലാണ് ഭക്തർക്ക് സുഖദർശനം സാധ്യമായത്. വൈകീട്ട് അഞ്ച് മണിയോടെ സന്നിധാനത്ത് കനത്ത മഴയും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.