ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായുള്ള സാഫ് ചാമ്പ്യൻഷിപ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0 )പരാജയപ്പെടുത്തി. ഇന്ത്യ നേടുന്ന എട്ടാം സാഫ് കപ്പാണിത്. നായകന് സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ കിരീടത്തില്‍ നിര്‍ണായക ഘടകമായത്.
ഛേത്രി സാഫ് കപ്പില്‍ നേടുന്ന അഞ്ചാം ഗോള്‍ കൂടിയാണിത്. ഒപ്പം അന്താരാഷ്ട്ര ഫുട്ബോളില്‍ താരത്തിന്റെ ഗോള്‍നേട്ടം 80 ആയി ഉയര്‍ന്നു. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ലയണല്‍ മെസ്സിയ്ക്ക് ഒപ്പമെത്തി.
നായകന് സുനില്‍ ഛേത്രിയും മധ്യനിരതാരം സുരേഷ് സിംഗും മലയാളിതാരം സഹല്‍ അബ്ദുള്‍ സമദുമാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. 49–ാം മിനിറ്റിൽ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്കായി ആദ്യ ഗോൾ നേടിയത്. 50–ാം മിനിറ്റിൽ സുരേഷ് സിംഗും 90+1–ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദും ഗോൾ നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.