മയക്കുമരുന്നും അക്രമവുമായി കൊളംബിയ അടക്കിഭരിച്ച കുപ്രസിദ്ധനായ മയക്കുമരുന്ന് രാജാവായിരുന്നു കഴിഞ്ഞ ദിവസം കൊളംബിയയില്‍ പിടികൂടിയ ദയിറോ അന്‍േറാണിയോ ഉസുഗ എന്ന ഒറ്റാനിേയല്‍.ഇയാളെ രണ്ടാഴ്ച മുമ്പ് പിടികൂടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം കൊളംബിയന്‍ പ്രസിഡന്റ് ഇവാന് ദുഖെ ഔദ്യോഗികമായി പുറത്തുവിട്ടത്.
ഗ്രാമീണ മേഖലകളില്‍ ഉപയോഗിക്കുന്ന റബര്‍ ബൂട്ടുകളും കറുത്ത ടീ ഷര്‍ട്ടും ധരിച്ച് കൈ വിലങ്ങുകളോടെ നില്ക്കുന്ന ഒറ്റോനിയലിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇന്നലെ ഹാജരാക്കി.
പാബ്ലോ എസ്കോബാറിനു ശേഷം കൊളംബിയ അടക്കിഭരിച്ച മയക്കുമരുന്ന് മാഫിയാ തലവന്‍ ഒടുവില്‍ പിടിയില്‍. 11 വര്‍ഷമായി അമേരിക്കയും കൊളംബിയയും തേടി നടന്ന ഒറ്റാനിേയല്‍ എന്നറിയപ്പെടുന്ന ദയിറോ അന്‍േറാണിയോ ഉസുഗ എന്ന 50 വയസ്സുകാരനെ വനാന്തരത്തിലെ ഒളിസങ്കേതത്തില്‍ വെച്ചാണ് സാഹസികമായി പിടികൂടിയത്. അഞ്ച് വലയങ്ങളുള്ള സുരക്ഷാ സന്നാഹമുണ്ടായിരുന്ന ഇയാളെ അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ കൊളംബിയന്‍ കരസേനയും വ്യോമസേനയും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടികൂടിയത്. അമേരിക്ക അഞ്ച് മില്യന്‍ ഡോളര്‍ (37 കോടി രൂപ) തലയ്ക്ക് വില പ്രഖ്യാപിച്ച ഇയാളെ അമേരിക്കയ്ക്ക് കൈമാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.