യൂട്യൂബ് നോക്കി ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ. 25കാരിയായ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത പ്രതി പൊലീസ് പിടിയിലായി.
നാഗ്പൂരിലെ യശോദര നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. 2016 മുതൽ വിവാഹ വാഗ്ദാനം നൽകി യുവാവ് തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പൊലീസിനു നൽകിയ പരാതിയിൽ വ്യക്തമാക്കി. 30കാരനായ സൊഹൈൽ ഖാനെതിരെയായിരുന്നു യുവതിയുടെ പരാതി. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സൊഹൈൽ ഖാനാണ് യൂട്യൂബ് വീഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്താൻ യുവതിയോട് നിർദേശിച്ചത്. ഇതനുസരിച്ച് ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമാവുകയും ഉടൻ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഏഴ് മാസം ഗർഭിണിയായിരുന്നു യുവതി. വിവാഹ വാഗ്ദാനം നൽകിയിരുന്നെങ്കിലും യുവതി ഗർഭിണി ആയതോടെ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് യുവാവ് അറിയിച്ചു. തുടർന്ന് ഗർഭഛിദ്രം നടത്താൻ യുവാവ് നിർബന്ധിക്കുകയായിരുന്നു. യൂട്യൂബ് വിഡിയോകളിൽ നിന്ന് ഗർഭഛിദ്രം എങ്ങനെയെന്ന് മനസ്സിലാക്കിയ യുവതി ഇതിനു ശ്രമിക്കവെയാണ് ആരോഗ്യനില വഷളായത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.